2009 ജൂൺ 10, ബുധനാഴ്‌ച

യുവതയുടെ അവസ്ഥാന്തരങ്ങള്‍

ഇന്നലെ;
പ്രക്ഷുബ്ധ യൗവനം,
കാലത്തിന്‍റെ
ചുമരെഴുത്തുകളില്‍
ചെന്തീയാളിച്ച
വിപ്ലവാത്മക
സുവര്‍ണ കാലം.
അനീതിയുടെ
ആന്ധ്യം ബാധിച്ച
വൈതാളികരുടെ
പേടിസ്വപ്നം.
വിദേശിയില്‍ നിന്നു
സ്വദേശം മോചിതമായത്
ഈ കരുത്തിന്‍റെ
അനുഭവ സാക്ഷ്യം.

ഇന്നു;
നിശ്ശബ്ധ യൗവനം,
കാലത്തിന്റെ
ചവറ്റുകൊട്ടയില്‍
സുഖ സുഷുപ്തിയില്‍
ദിവാസ്വപ്നങ്ങളില്‍
അഭിരമിക്കുന്ന,
റിയാലിറ്റി ഷോകളില്‍
നിറഞ്ഞാടുന്ന,
ക്വട്ടേഷന്‍ സംഘങ്ങളില്‍
വിലസുന്ന,
അക്രമ യൗവനം.
ലഹരി പൂക്കുന്ന
കണ്ണുകളില്‍
അമ്മയും പെങ്ങളും
കേവലം സ്ത്രീകള്‍.
കൊള്ളയും കൊലയും
ജീവിതായോധന
മാര്‍ഗങ്ങള്‍.

നാളെ;
പ്രതീക്ഷിക്കുന്നത്
മൗഢ്യമാവില്ലെന്ന
പ്രതീക്ഷയില്‍ നിന്നാണ്
പ്രത്യാശയുടെ
പുതുനാമ്പുകള്‍
ഉദിച്ചുയരുന്നത്.
ചരിത്രത്തിന്റെ
ശേഷിപ്പുകള്‍
ഇനിയും
അസ്തമിക്കാത്ത
പുതു
യൗവനം
കാലത്തിന്റെ
ആവശ്യം.
ത്യാഗവും
നീതിയും
ധൈര്യവും
നെഞ്ചേറ്റുന്ന
പുതു യുവത
മര്‍ദ്ദിത
കോടിയുടെ
പ്രതീക്ഷ.