ഇന്നലെ;
പ്രക്ഷുബ്ധ യൗവനം,
കാലത്തിന്‍റെ
ചുമരെഴുത്തുകളില്‍
ചെന്തീയാളിച്ച
വിപ്ലവാത്മക
സുവര്‍ണ കാലം.
അനീതിയുടെ
ആന്ധ്യം ബാധിച്ച
വൈതാളികരുടെ
പേടിസ്വപ്നം.
വിദേശിയില്‍ നിന്നു
സ്വദേശം മോചിതമായത്
ഈ കരുത്തിന്‍റെ
അനുഭവ സാക്ഷ്യം.
ഇന്നു;
നിശ്ശബ്ധ യൗവനം,
കാലത്തിന്റെ
ചവറ്റുകൊട്ടയില്‍
സുഖ സുഷുപ്തിയില്‍
ദിവാസ്വപ്നങ്ങളില്‍
അഭിരമിക്കുന്ന,
റിയാലിറ്റി ഷോകളില്‍
നിറഞ്ഞാടുന്ന,
ക്വട്ടേഷന്‍ സംഘങ്ങളില്‍
വിലസുന്ന,
അക്രമ യൗവനം.
ലഹരി പൂക്കുന്ന
കണ്ണുകളില്‍
അമ്മയും പെങ്ങളും
കേവലം സ്ത്രീകള്‍.
കൊള്ളയും കൊലയും
ജീവിതായോധന
മാര്‍ഗങ്ങള്‍.
നാളെ;
പ്രതീക്ഷിക്കുന്നത്
മൗഢ്യമാവില്ലെന്ന
പ്രതീക്ഷയില്‍ നിന്നാണ്
പ്രത്യാശയുടെ
പുതുനാമ്പുകള്‍
ഉദിച്ചുയരുന്നത്.
ചരിത്രത്തിന്റെ
ശേഷിപ്പുകള്‍
ഇനിയും
അസ്തമിക്കാത്ത
പുതു യൗവനം
കാലത്തിന്റെ
ആവശ്യം.
ത്യാഗവും
നീതിയും
ധൈര്യവും
നെഞ്ചേറ്റുന്ന
പുതു യുവത
മര്‍ദ്ദിത
കോടിയുടെ
പ്രതീക്ഷ.
2009 ജൂൺ 10, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
